Trending

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ മരിച്ച നിലയിൽ.


കോഴിക്കോട്: തടമ്പാട്ട്താഴത്തിന് സമീപം കരിക്കാംകുളത്ത് സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ മരിച്ചനിലയിൽ. തലശ്ശേരി ബീച്ചിൽ കരയ്ക്കടിഞ്ഞ നിലയിലാണ് സഹോദരൻ പ്രമോദിൻ്റെ മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി പോലീസ് ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന കരിക്കാംകുളത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ (71), പുഷ്പ (67) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ സുഹൃത്തിനെയും ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Post a Comment

Previous Post Next Post