നരിക്കുനി: മടവൂർ അരങ്കിൽത്താഴം, പാറക്കൽ, മുട്ടാഞ്ചേരി ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ വീട് പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവരെയും, കൃഷിനാശം സംഭവിച്ചവരെയും ആശ്വസിപ്പിക്കാനായി ചൊവ്വാഴ്ച ജനപ്രതിനിധികളും നേതാക്കളും റവന്യൂ വകുപ്പ് ഉദ്യോഗസഥരും എത്തി.
രണ്ടു ദിവസങ്ങളിലായി ഒട്ടേറെ സന്നദ്ധപ്രവർത്തകർ കഠിനാധ്വാനം ചെയ്താണ് മരങ്ങൾ മുറിച്ചുമാറ്റുകയും, വീടുകൾ ശുചീകരിക്കുകയും ചെയ്തത്. മരങ്ങൾ വീണ് രണ്ട് ഓടിട്ട വീട് നശിച്ചു. കോൺക്രീറ്റ് വീടുകൾക്ക് മുകളിലേക്ക് മരംവീണ് കേടുപാടും സംഭവിച്ചു. കാർഷിക വിളകളും കിണറുകളും വൈദ്യുതത്തൂണുകളും നശിച്ചിരുന്നു. ഇന്നലെ സന്ധ്യയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Tags:
LOCAL NEWS