ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വർധിക്കുന്നത്. ഡൽഹിയിൽ പെട്രോളിന് വില 99.51 രൂപയും ഡീസൽ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു.
ഈ മാസം ആദ്യത്തിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു. ആഗോള തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഇന്ത്യയിൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിന് ദിവസങ്ങൾക്കകമാണ് രണ്ടാമത്തെ വർധനവ്.
അതിനിടെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിനിടയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഫെബ്രുവരിയിൽ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാരലിന് സമീപ മാസങ്ങളിൽ ഏകദേശം 113–114 ഡോളറായി ഉയർന്നു.