താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിൽ യുവതിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌ന (35) യെയാണ് അപ്പാർട്ട്മെൻ്റ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി എട്ടുമാസത്തോളമായി പുതുപ്പാടി സ്വദേശിയായ യുവാവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെ മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിൽ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ് ആദിൽ (29) ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തി മുറിയുടെ വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. ഇരുവരും മുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ യുവതിയെ തൂങ്ങിയ നിലയിൽ കാണുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മരണപ്പെട്ട ഹസ്ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. മുൻ വിവാഹത്തിൽ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസ്സുള്ള മൂത്ത മകൻ മാത്രമേ ഇപ്പോൾ അസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റു രണ്ടു മക്കളെയും മുൻ ഭർത്താവ് കാണാൻ സമ്മതിക്കാത്തതിലും മറ്റും ഹസ്നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയുന്നു. ആദിലും വിവാഹമോചിതനാണ്.