Trending

വീണ്ടും റെക്കോർഡ് കുതിപ്പിൽ സ്വർണം; പവന് വില 99,000 കടന്നു.


കോഴിക്കോട്: വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർദ്ധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ വർദ്ധിച്ച് ഒരു പവന് 98,800 രൂപയായിരുന്നു. ഉച്ചയോടെ വീണ്ടും 480 രൂപ കൂടി പവന് 99,280 രൂപയായി. 135 രൂപ ഉയർന്ന് 12,410 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് 50 രൂപ കൂടി വർദ്ധിച്ച് വില 10,265 രൂപയായി. വെള്ളിക്ക് വില മാറ്റമില്ല, ഗ്രാമിന് 200 രൂപ. കേരളത്തിൽ മറ്റൊരുവിഭാഗം വ്യാപാരികൾ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഉച്ചയ്ക്ക് 50 രൂപ കൂട്ടി ഗ്രാമിന് 10,205 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 198 രൂപ.

വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ ശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വർണവില കൂടുന്നത് തിരിച്ചടിയാണ്.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. ആഗോള വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

Post a Comment

Previous Post Next Post