ന്യൂഡൽഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബർ 06, 11 തീയതികളില്‍ ആണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാംഘട്ടം 11നും നടക്കും. തെരഞ്ഞെടുപ്പ് ഫലം നവംബർ 14ന് പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 10നാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആയിരിക്കും. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 18ന് നടക്കും.
രണ്ടാംഘട്ടത്തിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 20 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 21-നായിരിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 23 ആണ്. ബിഹാറില്‍ പുരുഷ വോട്ടര്‍മാര്‍ 3.92 കോടി ആണ്. സ്ത്രീ വോട്ടര്‍മാര്‍ 3.50 കോടിയും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ 1725-ഉം ആണ്. 14.01 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. എല്ലാ ബൂത്തിലും തത്സമയ വെബ്കാസ്റ്റിങ് നടത്തും. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 90,712 ആണ്.