അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരണം. ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്ന് വീണ വിമാനത്തിൽ യാത്രികരും ജീവനക്കാരുമുൾപ്പടെ 242 പേരായിരുന്നു ഉണ്ടായിരുന്നത്.
വിമാനത്തില്‍ വിജയ് രൂപാനി യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിച്ചത്. 69-കാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.