തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയില്‍ 10.05 ലക്ഷം അപേക്ഷകരായിരുന്നു. എന്നാൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.
35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെന്‍ഷന് അപേക്ഷിക്കാം. അതിനാല്‍ തന്നെ ഗുണഭോക്താക്കള്‍ ഇനിയും കൂടും. മലപ്പുറം ജില്ലയിലാണ് അപേക്ഷകര്‍ കൂടുതല്‍. 2.55 ലക്ഷമാണ് അപേക്ഷകരുടെ എണ്ണം. ഇവരില്‍ 2.4 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങി. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1.91 അപേക്ഷകരാണ് ജില്ലയിലുള്ളത്. 1.69 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടിയത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 51,479 പേരാണ് അപേക്ഷകര്‍. ഇതില്‍ 44,851 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു.
ബാക്കി അപേക്ഷകള്‍ പരിശോധനയിലാണ്. 35-60 ഇടയിൽ പ്രായമുള്ള മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങളായ സ്ത്രീകളാണ് പെന്‍ഷന് അര്‍ഹർ. കേരളത്തിൽ നിന്ന് താമസമോ, റേഷന്‍കാര്‍ഡോ മാറുകയോ ജോലി ലഭിക്കുകയോ ചെയ്താൽ പെന്‍ഷന്‍ ലഭിക്കില്ല. അനര്‍ഹരായവർ പെന്‍ഷന്‍ വാങ്ങിയാല്‍ 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുകയും ചെയ്യും.