കണ്ണൂർ: കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ചെറുപുഴ ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം കൃഷി സ്ഥലത്ത് കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാട്ടത്തിന് സ്ഥലം എടുത്തായിരുന്നു കൃഷി ചെയ്തിരുന്നത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. കുറച്ചു നാളുകളായി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ധനസഹായം ഒന്നും ലഭിച്ചില്ല. ഇതിൽ മനംനൊന്ത് വിഷം കഴിച്ചെന്നാണ് നിഗമനം.