താമരശ്ശേരി: വ്യാജ സ്വർണ്ണ തട്ടിപ്പ്. ഈങ്ങാപ്പുഴ കൊശമറ്റം ഫിനാൻസ് മാനേജർ ബിന്ദുവിനും മറ്റ് സ്റ്റാഫുകൾക്കും എതിരെ കേസ്. കൊശമറ്റം ഫിനാൻസിൽ നാലു മാസങ്ങൾക്ക് മുൻപ് നോബി ജോർജ് എന്നയാൾ പണയം വെച്ച പണയ ഉരുപ്പടി വ്യാജമാണെന്ന് മനസിലായപ്പോൾ അയാളെ വിളിച്ചു വരുത്തി. നോബിയുടെ കൈയിൽ പണയ ഉരുപ്പടി തിരിച്ചെടുക്കുവാൻ പണമില്ല എന്ന് മനസിലാക്കിയ മാനേജർ ബിന്ദുവും സഹപ്രവർത്തകരും കൂടി നോബിയോട് വ്യാജ സ്വർണം ഈങ്ങാപ്പുഴ ചാത്തംണ്ടത്തിൽ ഫിനാൻസിൽ ചെന്നാൽ അവർ പണവുമായി വന്ന് ടേക്ക് ഓവർ ചെയ്യും എന്ന് ധരിപ്പിപ്പിച്ചു.
തുടർന്ന് നോബി ചാത്തംകണ്ടത്തിൽ ഫൈനാൻസിൽ വരികയും കൊശമറ്റം ഫിനാൻസിൽ പണയം വച്ച രേഖകൾ കാണിക്കുകയും പണയം ടേക്ക് ഓവർ ചെയ്യണമെന്ന് അവശ്യപ്പെടുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചാത്തംകണ്ടത്തിൽ ഫിനാൻസ് പ്രധിനിധി കസ്റ്റമറോട് ഒപ്പം 139500/- രൂപയുമായി കൊശമറ്റം ഫൈനാൻസിൽ ചെല്ലുകയും പണം അടച്ചു സ്വർണം റിലീസ് ആക്കുകയും ചെയ്തു. സ്വർണം കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഇത് വ്യാജമാണെന്ന് മനസിലാക്കിയ ചാത്തംകണ്ടത്തിൽ ഫിനാൻസ് പ്രതിനിധികൾ സ്വർണം തിരികെയെടുക്കണം എന്ന് കൊശമറ്റത്തോട് അവശ്യപ്പെട്ടു. എന്നാൽ അവർ അതിന് കൂട്ടാക്കിയില്ല.
കൊശമറ്റം ഫിനാൻസിൽ നോബി വ്യാജ സ്വർണം പണയം വച്ചതായി കണ്ടെത്തിയപ്പോൾ പോലീസിൽ അറിയിക്കാതെ വിവരം മറച്ചുവെച്ച് മനപ്പൂർവം ഗൂഢാലോചന നടത്തി ചാത്തംകണ്ടത്തിൽ ഫിനാൻസിനെ പറ്റിച്ചതിനാണ് വഞ്ചനകുറ്റം ചുമത്തി ബിന്ദുവിനും സഹപ്രവർത്തകർക്കും നോബിക്കും എതിരെ താമരശ്ശേരി പോലീസ് കേസ് എടുത്തത്. ഏഴു വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.