ബാലുശ്ശേരി: ബാലുശ്ശേരി കണ്ണാടിപൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു. പിണ്ടംനീക്കിയിൽ ബിജു, കാപ്പിക്കുന്നുമ്മൽ സുധീഷ് എന്നിവർക്കാണ് കടിയേറ്റത്. പുലർച്ചെ ഒരു മണിയോടെ സുധീഷിൻ്റെ വീട്ടിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് സമീപവാസിയായ ബിജുവിൻ്റെ സഹായം തേടുകയായിരുന്നു. പെരുമ്പാമ്പിനെ തിരയുന്നതിനിടെ സുധീഷിന്റെ കൈക്ക് കടിയേറ്റു. പിന്നാലെ സുധീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ബിജുവിവിനും കടിയേൽക്കുകയായിരുന്നു.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ തേടിയ ശേഷം ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുമ്പാമ്പിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ ഇടയ്ക്കിടെ പെരുമ്പാമ്പിനെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ വർഷം ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടിയിരുന്നു.