കാസർകോട്: മതാവിനൊപ്പം ഹജ്ജ് കർമ്മം നിർവഹിക്കാൻ പോയ കാസർകോട് ആലംപാടി സ്വദേശി മക്ക യിൽ മരിച്ചു. ആലംപാടി ഗവ. ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന എ.സുബൈർ (52) ആണ് മരിച്ചത്. മാതാവ് ബീഫാത്തിമക്കൊപ്പം ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പാണ് രക്തസമ്മർദത്തെ തുടർന്ന് തലച്ചോറിന് ക്ഷതമേറ്റ സുബൈറിനെ മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് ഇളയ സഹോദരൻ രണ്ടു ദിവസം മുൻപ് മക്കയിലേക്ക് പോയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ബന്ധുക്കൾക്ക് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സഹോദരി ഭർത്താവിനൊപ്പം കാസർകോട് മാർക്കറ്റ് റോഡിൽ സുഗന്ധദ്രവ്യങ്ങളുടെ വിൽപ്പനയായിരുന്നു ജോലി. നേരത്തെ ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്നു. പരേതനായ എ. അബ്ദുല്ല ഹാജിയുടെ മകനാണ്. ഭാര്യ: ഫമീദ. മക്കൾ: അഷ്ഫാൻ, ബാസിമ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബ്‌ദുൽ കരീം, ഇബ്രാഹിം, റുഖിയ, അഷറഫ്, അബ്‌ദുൽ ഖാദർ, റസാഖ്, ലത്തീഫ്, നൗഷാദ്, റഷീദ്, നസിയ, സുമയ്യ എന്നിവരാണ്.