കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. വാൻഹായ്-503 എന്ന സിംഗപ്പൂർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 40 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന. നോവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സ്വയരക്ഷക്കായി ജീവനക്കാരിൽ ചിലർ കടലിൽ ചാടിയതായി വിവരമുണ്ട്. ബേപ്പൂർ തീരത്തുനിന്ന് 45 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് തീപിടിച്ചത്. പരിക്കേറ്റ ജീവനക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനുളള ഡോണിയര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ പുറപ്പെട്ടതായും സൂചനയുണ്ട്. കപ്പലിൽ നിരവധി തവണ പൊട്ടിത്തെറികൾ ഉണ്ടായെന്നും പറയപ്പെടുന്നു. മദർഷിപ്പുകളിൽ വരുന്ന കണ്ടെയ്‌നറുകൾ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്ന ഫീഡർ ഷിപ്പാണ് അപകടത്തിൽപ്പെട്ടതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.