Trending

താമരശ്ശേരിയിൽ മാരക ലഹരിമരുന്നുമായി ഓമശ്ശേരി സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ


താമരശ്ശേരി: താമരശ്ശേരിയിൽ ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങളായ മൂന്നുപേരെ കോഴിക്കോട് റൂറൽ എസ്പി. പി.നിധിൻ രാജ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി പരപ്പൻ പൊയിൽ, കതിരോട് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു മയക്ക് മരുന്ന് വില്പന നടത്തിവന്ന ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (30), സഹോദരൻ പെരിവില്ലി ചാത്തച്ചൻകണ്ടി അബ്ദുൾ ജവാദ് (32), ഇവരുടെ പിതൃസഹോദരൻ്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സൽമാൻ (25) എന്നിവരെയാണ് ഇന്നലെ പുലർച്ചെയോടെ ഫ്ലാറ്റിൽ നിന്നും താമരശ്ശേരി എസ്.ഐ ബിജു. ആർ.സി. അറസ്റ്റ് ചെയ്തത്.

19 ഗ്രാം എം. ഡീ.എം.എ യും,10 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. റാഷിദിൻ്റെ ജ്യേഷ്ഠനാണ് ജവാദ്. മുഹമ്മദ് സൽമാൻ ഇവരുടെ പിതൃ സഹോദരൻ്റെ മകനും. റാഷിദ് രണ്ടു വർഷം മുൻപുവരെ പള്ളിയിൽ ജോലി ചെയ്തതാണ്. പിന്നീട് മയക്ക് മരുന്ന് വിൽപ്പനയിലേക്ക് കടക്കുകയായിരുന്നു. മുഹമ്മദ് സൽമാൻ നിലവിൽ കൽപ്പറ്റയിൽ മദ്രസ്സ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്. മൂവരും മയക്കുമരുന്നിന് അടിമകളാണ്. റാഷിദ് വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ ഒന്നിച്ച് ചേർന്നാണ് വിൽപ്പന. ആറു മാസമായി ഇവർ പോലീസിൻ്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കോഴിക്കോട് നിന്നും മയക്കുമരുന്നുമായി ഫ്ലാറ്റിലെത്തിയ ഉടനെയാണ് പിടിയിലാവുന്നത്.

ഫ്ളാറ്റിൽ യുവാക്കളും കുട്ടികളും മയക്ക് മരുന്നിനായി എത്തുന്ന വിവരം നാട്ടുകാർ പോലിസിന് വിവരം നൽകിയിരുന്നു. മദ്രസ്സയിൽ തങ്ങളുടെ വിദ്യാർത്ഥികളെ നന്മകൾ പഠിപ്പിക്കേണ്ട അധ്യാപകർ മയക്കുമരുന്ന് മരുന്ന് ഉപയോഗിക്കുന്നതും, വിൽപ്പന നടത്തുന്നതും ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ പറ്റുന്നതല്ലെന്നു ബോധ്യപ്പെട്ട സ്ഥലത്തെ മതവിശ്വാസികൾ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുമായി ഇവർ നടത്തിയ ഇടപാടുകൾ പോലീസ് പരിശോധിച്ചു വരികയാണ്. കോഴിക്കോട് ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിക്കുന്നത്.

പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു. പി, എഎസ്ഐ ശ്രീജിത് കെ.വി, എസ്.സി.പി.ഓ മാരായ ജയരാജൻ.എൻ.എം, ജിനീഷ് പി.പി, ഷാഫി എൻ.എം, പ്രവീൺ സി. പി, ലിനീഷ് ടി.കെ, ജിജീഷ് കുമാർ.പി, രമ്യ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post